
സുനിൽ ഉപാസന: ‘കക്കാടിന്റെ പുരാവൃത്തം’ ഫെയിം
കക്കാടിന്റെ പുരാവൃത്തം എന്ന കൃതിയിലൂടെ മലയാള സാഹിത്യത്തിൽ അരങ്ങേറ്റം കുറിച്ച എഴുത്തുകാരൻ. ആദ്യ പുസ്‌തകത്തിനു തന്നെ കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ എൻഡോവ്‌മെന്റ് അവാർഡ് ലഭിച്ചു. സാഹിത്യത്തിനു പുറമേ ദാർശനിക മേഖലയിലും തല്പരൻ. ഇതുവരെ നാല് പുസ്‌തകങ്ങൾ രചിച്ചു. കൂടുതൽ വിവരങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യുക.
സുനിൽ ഉപാസനയുടെ ഏറ്റവും പുതിയ പുസ്‌തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്, പട്ടാമ്പി.
കവർ ഡിസൈൻ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
തിയതി: 2020 ആഗസ്‌റ്റ്.
പേജുകൾ: 147.
വില: 160 രൂപ.
പുതിയ പോസ്റ്റുകൾ
ഭാരതീയ ദാർശനിക ലേഖനങ്ങൾ (View All)
ഹിന്ദുമതത്തിന്റെ ആധാര തത്ത്വം – 2: അദ്വൈതം
പോസ്റ്റുകൾ ഇമെയിലിൽ ലഭിക്കാൻ =>
ഒരു ബധിരന്റെ ആത്മകഥാ കുറിപ്പുകൾ
മലയാളം കഥകൾ (View All)
ബി ചന്നസാന്ദ്ര
ബസിറങ്ങി ചന്നസാന്ദ്ര ഓവർബ്രിഡ്ജിലേക്കു നടക്കുമ്പോൾ ഞാൻ ബാഗിൽ നിന്ന് മാസ്ക് എടുത്തു ധരിച്ചു. ഓവർബ്രിഡ്ജിന്റെ ഏറ്റവും മുകളിലെ പടിയിൽ പതിവുപോലെ ആ നായ വഴിമുടക്കി കിടക്കുന്നുണ്ടായിരുന്നു. എന്നെക്കണ്ട് തലപൊക്കാതെ നായ വാൽ മാത്രം പതുക്കെ ആട്ടി. ഞാൻ കയ്യിൽ കരുതിയിരുന്ന ഏതാനും ബിസ്കറ്റുകൾ
മോക്ഷം നേടുന്ന ബലികാക്കകൾ
ആശ്രമവളപ്പ് നിറയെ വൃക്ഷങ്ങളായിരുന്നു. ഗേറ്റു തുറന്നു പ്രവേശിച്ചത് കുളിർമ്മയുടെ ചെറിയൊരു ലോകത്തിലേക്കാണ്. തണലില്ലാത്ത ഇടം ഇല്ലെന്നു തന്നെ പറയാം. പടർന്നു പന്തലിച്ച, പേരറിയാത്ത ഒരു വൃക്ഷച്ചുവട്ടിൽ ഞാൻ പ്രതീക്ഷിച്ച വ്യക്തി നിൽപ്പുണ്ടായിരുന്നു. ഞങ്ങളുടേത് ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു. എന്നിട്ടും ഉപചാരവാക്കുകളൊന്നും
മോക്ഷം
മഴ പെയ്യുകയാണ്. കുളക്കരയിലെ ഒട്ടുമാവിന്റെ ഇലകൾ കൂടുതൽ പച്ചനിറം കൈകൊണ്ടു. വേനലിന്റെ അവശിഷ്ടങ്ങളെ മാടിയൊതുക്കി മഴത്തുള്ളികൾ ഇലകളെ നിരന്തരം തഴുകി. ഒട്ടുമാവ് കുട നിവർത്തിയതിനാൽ കുളത്തിലേക്കു വീഴുന്ന മഴത്തുള്ളികൾ ജലപ്രതലത്തിലെ ഓളങ്ങളിൽ ക്രമരാഹിത്യമുണ്ടാക്കി. ഒരു മഴത്തുള്ളിയുണ്ടാക്കുന്ന ഓളങ്ങളിൽ മറ്റുതുള്ളികൾ വീണു മുങ്ങി. ലയിച്ചു. ജാനകി കുളത്തിൽ മുങ്ങിനിവരുന്നത് ഇടതൂർന്നു പെയ്യുന്ന മഴയിലൂടെ ആദി കണ്ടു. ജാനകിയുടെ നനഞ്ഞുണർന്ന യൗവനത്തെ മൽസരിച്ച് പുണരുന്ന മഴത്തുള്ളികൾ. അവ ജാനകിയെ അടിമുടി പൊതിഞ്ഞു പിടിക്കുകയാണ്. മഴയുടെ ആലിംഗനത്തിൽ ജാനകി നിർവൃതി കൊള്ളുന്നുണ്ടോ?…
ടിൻഫാക്‌ടറി ജംങ്ഷനിലെ ട്രാഫിക് പോലീസുകാരൻ
“Inference is illusion” – Dharmottara in ‘Nyaya Bindu-tika’ (A Commentary on Nyaya – Bindu of DHARMAKIRTI) കോളിംങ് ബെൽ അടിച്ചു. മയങ്ങുകയായിരുന്നതിനാൽ ലാൽ ശബ്ദം വ്യക്തമായി കേട്ടില്ല. കുറച്ചുസമയം കഴിഞ്ഞു. ബെൽ വീണ്ടും ശബ്ദിച്ചു. ലാൽ തിടുക്കത്തിൽ എഴുന്നേറ്റു ഷർട്ട് ധരിച്ച് ഹാളിലെത്തി. ആകാംക്ഷയോടെ വാതിൽ തുറന്നു. പുറത്ത് ആരുമില്ലായിരുന്നു. കോളിങ് ബെൽ അടിച്ച വ്യക്തി പോയിരിക്കുന്നു. ലാൽ നിരാശനായി. പ്രാധാന്യമുള്ള വാർത്തയായിരിക്കുമോ തേടിയെത്തിയത്? ഏതെങ്കിലും സുഹൃത്ത് സന്ദർശനത്തിനു വന്നതാണോ? ലാൽ…