ഇക്കാലത്തു ജന്മദിനങ്ങള്‍ ആഘോഷിക്കുക പതിവില്ല. പരാധീനതകളുണ്ടായിരുന്ന ഒരുകാലത്തിന്റെ സ്മരണകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നിടത്തോളം കാലം അതെല്ലാം മറന്നു പിറന്നാളുകള്‍ ആഘോഷിക്കാന്‍ മനസ്സിനുള്ള വിമുഖതയെ ഞാന്‍ ആദരിക്കുന്നു, ബഹുമാനിക്കുന്നു.
View More പിറന്നാളിന്റെ നോവുകള്‍Category: Memoires
ഓണമേ എന്നെ നോവിക്കാതെ
നേരിയ മയക്കത്തിലായിരുന്നു ഞാൻ. മുറിയിൽ ക്ലോക്കിന്റെ ‘ടക് ടക്’ ശബ്ദം മാത്രം. പോകേണ്ട സമയമായെന്നു ആരോ മനസ്സിലിരുന്നു മന്ത്രിച്ചു. പായയിൽനിന്നു ഞാൻ സാവധാനം എഴുന്നേറ്റു. പതിവ് ചാരക്കളറുള്ള പാന്റ്സിൽ വലിഞ്ഞുകയറി. റൂമിന്റെ മൂലയിൽ പൊടിപിടിച്ചു കിടന്നിരുന്ന ഷൂ, നിറംമങ്ങിയ സോൿസ് കൊണ്ട് തുടച്ചു വൃത്തിയാക്കി, കാലിൽ തിരുകിക്കയറ്റി. കുളിമുറിയിൽ ചെന്നു. ഒരു കപ്പ് വെള്ളമെടുത്തു മുഖം…
View More ഓണമേ എന്നെ നോവിക്കാതെവില്ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ – 3
ടെറസ്സിന്റെ ഒരു വശത്തു അധികം പൊക്കമില്ലാത്ത അലക്കുകല്ലിന്‍ ഞാന്‍ കുന്തിച്ചിരുന്നു. ജലപാളികള്‍ ആവരണമിട്ടിട്ടും കല്ലിന് നേരിയ ചൂടുണ്ട്. ഞാന്‍ കാലുകള്‍ അകത്തി തറയോട് ചേര്‍ത്തുവച്ചു. ക്രമേണ ഇളംചൂട് കാലുകളിലൂടെ ശരീരത്തിലേക്ക് അനുവാദം വാങ്ങാതെ കടന്നുകയറി. മഴ പെയ്യുകയാണ്. രാത്രിയുടെ നിശബ്ദതക്കു ഭംഗം വരുത്തി ആര്‍ത്തലച്ചു പെയ്യുകയാണ് വര്‍ഷം. ആദ്യം നേരിയ ചാറ്റല്‍പോലെ കുറച്ചു ജലത്തുള്ളികള്‍. ക്രമേണ…
View More വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ – 3വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ – 2
നാട്ടില്‍ കുറച്ചുദിവസം സ്വസ്ഥമായി ഇരിക്കാമെന്നു കരുതി ലീവില്‍ വന്ന എന്നെ വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിച്ചത് 2004 ഫെബ്രുവരി 25 ന് മാതൃഭൂമി ക്ലാസിഫെഡ്സില്‍ വന്ന പരസ്യമായിരുന്നു. “ഇന്ത്യയിലെ പ്രശസ്തമായ ഒരു ഐടി കമ്പനിക്കു Customer Support Engineers നെ ആവശ്യമുണ്ടെന്നും അതിനായുള്ള എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും തിരുവനന്തപുരത്ത് പാളയത്തുള്ള SFI യുടെ ചെങ്കോട്ടയായ യൂണിവേഴ്സിറ്റി…
View More വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ – 2ഒരു ആനിവേഴ്‌സറിയുടെ സ്മരണക്കായി
അന്നു പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ ആരംഭമായിരുന്നു. ജൂൺ മാസത്തിലെ കനത്ത മഴയുള്ള ഒരു പ്രഭാതം. ക്ലാസിലെ കുട്ടികളിൽ ആകെ കണ്ണോടിച്ച് ലീലാവതി ടീച്ചർ കര്‍ശനസ്വരത്തിൽ പറഞ്ഞു. “എല്ലാവരും അച്ചടക്കത്തോടെ വരിവരിയായി എട്ടാം ക്ലാസ്സിലേക്ക് പോയ്ക്കോളൂ” റോഡിൽ അവിടവിടെ തളംകെട്ടി കിടക്കുന്ന ചെളിവെള്ളത്തിൽ കാൽകൊണ്ടു പടക്കം പൊട്ടിച്ച് ഞാനും കൂട്ടുകാരൻ സുധിയും ക്ലാസിലെത്തിയപ്പോൾ ബെല്ലടിച്ചു, പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞിരുന്നു. ഞാന്‍…
View More ഒരു ആനിവേഴ്‌സറിയുടെ സ്മരണക്കായിരാജുമോന്റെ മരണം
ചില വ്യക്തികളില്‍ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ കാണുന്നത് ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കും. മറ്റുസമയങ്ങളിളല്‍ അവരുടെ സര്‍ഗാത്മകചോദനയെ ഉള്ളില്‍ ജ്വലിപ്പിച്ച്, ഒളിപ്പിച്ചുകൊണ്ട് അവർ സാധാരണക്കാരായി തുടരും. അബോധമണ്ഡലത്തില്‍ ഉറങ്ങിക്കിടക്കുന്ന ചോദനയെ ഉത്തേജിപ്പിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഏതെങ്കിലും മീഡിയം അല്ലെങ്കില്‍ സാഹചര്യം അനിവാര്യമാണ്. (ഉദാഹരണമായി മഴ എന്നെ വളരെയധികം ഉത്തേജിപ്പിക്കാറുണ്ട്, മറ്റൊരു രചനക്കായി). ആ സാഹചര്യങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ അവരിലെ എഴുത്തുകാരന്‍…
View More രാജുമോന്റെ മരണം